ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ചിലതിന്റെ സ്‌ഥിതി വളരെ മോശമാണ്. പല ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമല്ല. ഈ സാഹചര്യത്തിൽ രോഗികളുടെ അവസ്‌ഥയെ കുറിച്ചും ഓക്‌സിജൻ ക്ഷാമത്തെ കുറിച്ചും കണ്ണീരടക്കികൊണ്ട് വിവരിക്കുകയാണ് ഡെൽഹി ശാന്തി മുകന്ദ് ആശുപത്രി സിഇഒ സുനില്‍ സാഗര്‍.
“ഡോക്‌ടർമാർ എന്ന നിലയിലും ഒരു ആശുപത്രി എന്ന നിലയിലും ആളുകൾക്ക് ജീവൻ നൽകുക എന്നതാണ് ഞങ്ങളുടെ കടമ. എന്നാൽ, രോഗികൾക്ക് ഓക്‌സിജൻ പോലും നൽകാൻ കഴിയുന്നില്ലെങ്കിൽ, എന്തായിരിക്കും അവസ്‌ഥ? രോഗി മരിക്കും,”- ഡെൽഹിയിലെ ശാന്തി മുകന്ദ് ആശുപത്രി സിഇഒ ഡോ. സുനിൽ സാഗർ പറഞ്ഞു.
#WATCH | Sunil Saggar, CEO, Shanti Mukand Hospital, Delhi breaks down as he speaks about Oxygen crisis at hospital. Says “…We’re hardly left with any oxygen. We’ve requested doctors to discharge patients, whoever can be discharged…It (Oxygen) may last for 2 hrs or something.” pic.twitter.com/U7IDvW4tMG
— ANI (@ANI) April 22, 2021
സാധ്യമായ എല്ലാ രോഗികളെയും ഡിസ്‌ചാർജ് ചെയ്യാനാണ് ഡോക്‌ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും നിലവില്‍ വളരെ സൂക്ഷിച്ചാണ് ഓക്‌സിജൻ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററിലുള്ള 12 പേരടക്കം 110ഓളം രോഗികള്‍ക്ക് ഓക്‌സിജൻ അത്യാവശ്യമാണ്. കോവിഡ് രോഗികള്‍ക്കു പുറമെ അര്‍ബുധ രോഗികളുടെയും ഹൃദ്യോഗികളുടെയും ചികിൽസയെ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി ബാധിക്കുന്നതായും സുനില്‍ സാഗര്‍ ചൂണ്ടിക്കാട്ടി.
Also Read: കോവിഡ് വ്യാപനം; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകിയേക്കും