ജീവൻ നൽകാൻ ചുമതലപ്പെട്ടവർ ഓക്‌സിജൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്‌ഥയിൽ; വിങ്ങിപ്പൊട്ടി ഡോക്‌ടർ

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ചിലതിന്റെ സ്‌ഥിതി വളരെ മോശമാണ്. പല ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമല്ല. ഈ സാഹചര്യത്തിൽ രോഗികളുടെ അവസ്‌ഥയെ കുറിച്ചും ഓക്‌സിജൻ ക്ഷാമത്തെ കുറിച്ചും കണ്ണീരടക്കികൊണ്ട് വിവരിക്കുകയാണ് ഡെൽഹി ശാന്തി മുകന്ദ് ആശുപത്രി സിഇഒ സുനില്‍ സാഗര്‍.

“ഡോക്‌ടർമാർ എന്ന നിലയിലും ഒരു ആശുപത്രി എന്ന നിലയിലും ആളുകൾക്ക് ജീവൻ നൽകുക എന്നതാണ് ഞങ്ങളുടെ കടമ. എന്നാൽ, രോഗികൾക്ക് ഓക്‌സിജൻ പോലും നൽകാൻ കഴിയുന്നില്ലെങ്കിൽ, എന്തായിരിക്കും അവസ്‌ഥ? രോഗി മരിക്കും,”- ഡെൽഹിയിലെ ശാന്തി മുകന്ദ് ആശുപത്രി സിഇഒ ഡോ. സുനിൽ സാഗർ പറഞ്ഞു.

സാധ്യമായ എല്ലാ രോഗികളെയും ഡിസ്‌ചാർജ് ചെയ്യാനാണ് ഡോക്‌ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും നിലവില്‍ വളരെ സൂക്ഷിച്ചാണ് ഓക്‌സിജൻ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററിലുള്ള 12 പേരടക്കം 110ഓളം രോഗികള്‍ക്ക് ഓക്‌സിജൻ അത്യാവശ്യമാണ്. കോവിഡ് രോഗികള്‍ക്കു പുറമെ അര്‍ബുധ രോഗികളുടെയും ഹൃദ്യോഗികളുടെയും ചികിൽസയെ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി ബാധിക്കുന്നതായും സുനില്‍ സാഗര്‍ ചൂണ്ടിക്കാട്ടി.

Also Read:  കോവിഡ് വ്യാപനം; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE