ഓക്‌സിജൻ ക്ഷാമം; കേന്ദ്രം നുണ പറയുന്നു; ഓഡിറ്റ് നടത്തുമെന്ന് ഛത്തീസ്‌ഗഢ് സർക്കാർ

By News Desk, Malabar News
Ajwa Travels

റാഞ്ചി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആരും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തിനെതിരെ ഛത്തീസ്‌ഗഢ്‌ സർക്കാർ. കേന്ദ്രം നുണ പറയുകയാണെന്നും സംസ്‌ഥാനത്ത് ആരെങ്കിലും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഓഡിറ്റ് നടത്തുമെന്നും ഭൂപേഷ് ബാഘേൽ സർക്കാരിലെ ആരോഗ്യമന്ത്രി ടിഎസ്‌ സിങ് ദേവ് പറഞ്ഞു.

ഓക്‌സിജൻ ക്ഷാമം മൂലം എത്ര പേർ മരിച്ചു എന്നതിന്റെ കണക്ക് കേന്ദ്രം സംസ്‌ഥാനത്തോട് ചോദിച്ചിരുന്നില്ലെന്നും ടിഎസ്‌ സിങ് ദേവ് പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിനിടെ സംസ്‌ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ആരും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചിരുന്നത്.

പ്രതിദിന മരണം, രോഗിക്ക് കോവിഡിനെ കൂടാതെ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നോ, മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ത് അസുഖമായിരുന്നു തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് കേന്ദ്രം ആരാഞ്ഞത്. ഓക്‌സിജൻ ക്ഷാമം മൂലം ഏതെങ്കിലും രോഗി മരിച്ചോയെന്നറിയാൻ കോവിഡ് രണ്ടാം തരംഗത്തിൽ റിപ്പോർട് ചെയ്‌ത മരണങ്ങളിൽ ഓഡിറ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഛത്തീസ്‌ഗഢിന്റെ പക്കൽ ആവശ്യത്തിലധികം ഓക്‌സിജൻ ഉണ്ടായിരുന്നു. സംസ്‌ഥാനത്തെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ആരും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചതായി രേഖകളുമില്ല. എന്നിരുന്നാലും രേഖകൾ തിരുത്തേണ്ടതുണ്ടെങ്കിൽ സന്നദ്ധരാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

Also Read: മഹാരാഷ്‌ട്രയില്‍ വ്യാപക നാശം വിതച്ച് കനത്ത മഴ; മരണം 136

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE