ന്യൂഡെൽഹി: ഒരു മാസത്തിനകം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ നൽകണമെന്ന് സുപ്രീം കോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഒരു മാസത്തിനകം വാക്‌സിൻ നൽകണമെന്നും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാണമെന്നും സംസ്‌ഥാനങ്ങളോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
അതേസമയം, ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമുള്ള മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് മുഖ്യ പരിഗണന നൽകുമെന്നും, ഇവർക്കായുള്ള വാക്‌സിനേഷന് പദ്ധതി തയ്യാറാക്കുമെന്നുമുള്ള അഡിഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തി.
സുപ്രധാന വിഷയമായതിനാൽ ഇത് ഗൗരവകരമായി എടുക്കുകയാണ്. രോഗം ഭേദമായിട്ടും സാമൂഹത്തിൽ ഇറങ്ങാനുള്ള ഭയം കാരണം പതിനായിരത്തോളം പേർ രാജ്യത്തെ മനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഗൗരവ് ബൻസാൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
Read also: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; മുഖ്യ പ്രതിയെ തേടി പോലീസ് തമിഴ്‌നാട്ടിൽv