കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ അന്വേഷിച്ച് പോലീസ് തമിഴ്‌നാട്ടിലേക്ക്. പ്രതി ഇന്ത്യേഷ് തിരുവണ്ണാമലൈയിലെ നാഗസന്യാസിമാരുടെ ആശ്രമത്തില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും പ്രതി സ്‌ഥലത്ത് നിന്നും മുങ്ങി.
കേസിൽ മൂന്ന് പ്രതികളാണുള്ളത്. 2003ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷയനുഭവിച്ച പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ(38) യാണ് പിടികൂടാനുള്ളത്. ഇയാൾ തഞ്ചാവൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ പുതിയ വിവരം.
ജൂലൈ നാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മാതാവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ വയൽ സ്‌റ്റോപ്പിനടുത്ത് വെച്ച് നിർത്തിയിട്ട ബസിൽ നിന്ന് മൂന്ന് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കേസിലെ രണ്ട് പ്രതികളെ പോലീസ് നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു. കുന്ദമംഗലം സ്വദേശി മലയോടിയറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരാണ് അറസ്‌റ്റിലായത്.
Read also: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ ആശങ്ക: തന്ത്രപരമായ ലോക്ക്ഡൗൺ വേണം; കേന്ദ്രം