ന്യൂഡെൽഹി: പരിസ്‌ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും 200 മീറ്റർ മാറി മാത്രമേ പാറ പൊട്ടിക്കാൻ പാടുള്ളുവെന്ന ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന് എതിരായ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്. കേരളത്തിലെ സ്വകാര്യ ക്വാറി ഉടമകൾ നൽകിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പടെ അമ്പത് മീറ്റർ മാറി പാറ പൊട്ടിക്കാമെന്നാണ് സംസ്‌ഥാന സർക്കാർ നിലപാട്. എന്നാൽ സ്വമേധയാ എടുത്ത കേസിൽ ഈ ദൂരപരിധി 200 മീറ്ററായി ദേശീയ ഹരിത ട്രിബ്യൂണൽ ഉയർത്തിയിരുന്നു. എന്നാൽ ദേശീയ ഹരിത ട്രിബ്യൂണൽ ആക്‌ട് പ്രകാരം ട്രിബ്യൂണലിന് സ്വമേധയാ കേസ് എടുക്കാൻ അധികാരമില്ലെന്ന് സ്വകാര്യ ക്വാറി ഉടമകൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, വി ഗിരി, അഭിഭാഷകൻ എംആർ അഭിലാഷ് എന്നിവർ വാദിച്ചു.
ഇതേ തുടർന്ന് കേസിലെ എതിർ കക്ഷികളോട് അടുത്ത വെള്ളിയാഴ്‌ചക്കുള്ളിൽ മറുപടി ഫയൽ ചെയ്യാൻ ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
Read also: ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ വിരമിക്കൽ; താൽകാലിക ചുമതല ആര്‍ രമേശിന്