കോഴിക്കോട്: അനധികൃത ക്വാറി ഖനനത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പിനും ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരിക്കും പിഴ. കോഴിക്കോട് ജില്ലാ ജിയോളജിസ്‌റ്റാണ് പിഴ ചുമത്തിയത്. 23,53,013 രൂപ ഏപ്രില്‍ 30നകം അടക്കാനാണ് നിര്‍ദ്ദേശം. കൂടരഞ്ഞി വില്ലേജില്‍ പുഷ്‌പഗിരി ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചിന്റെ കീഴിലുള്ള സ്‌ഥലത്തെ കരിങ്കല്‍ ക്വാറിയില്‍ അമിത ഖനനം ചെയ്‌തതിനെതിരെയാണ് നടപടി.
കാത്തോലിക്ക് ലേമെന്‍ അസോസിയേഷന്റെ പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥൻ നടപടിയെടുത്തത്. 2002 മുതല്‍ 2010 വരെ പള്ളിക്ക് കീഴിലുള്ള സ്‌ഥലത്തെ ക്വാറിയില്‍ 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തതെന്നാണ് കണ്ടെത്തല്‍. ഖനമീറ്ററിന് 40 രൂപയെന്ന നിരക്കിലാണ് പിഴയിട്ടത്.
Read Also: സന്തോഷ് ട്രോഫി; സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് പഞ്ചാബിനെതിരെ