കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത; പോലീസിനെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍

By Staff Reporter, Malabar News
shefiq
Ajwa Travels

കോട്ടയം: റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മകനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ആണെന്ന് പിതാവ് ആരോപിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ഷെഫീഖ് മരിച്ചെന്ന് കാണിച്ച് പോലീസ് വിളിച്ചറിയിച്ചതെന്ന് പിതാവ് പറയുന്നു.

സാമ്പത്തിക തട്ടിപ്പു കേസിലാണ് ഷെഫീഖിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തതെന്നാണ് അറിയുന്നത്. ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.

ഷെഫീഖിനെ കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ ഉദയംപേരൂര്‍ പോലീസ് തിങ്കളാഴ്‌ചയാണ് കസ്‌റ്റഡിയില്‍ എടുത്തത്. അതേസമയം മകനെ എന്തിനാണ് കസ്‌റ്റഡിയില്‍ എടുത്തതെന്ന് അറിയില്ലെന്ന് ഷെഫീഖിന്റെ പിതാവ് പറഞ്ഞു.

മകന്‍ മെഡിക്കല്‍ കോളജിലാണെന്ന് പറഞ്ഞ് ഉച്ചയോടെ ഫോണ്‍ കോള്‍ എത്തുകയായിരുന്നു എന്നും തിരിച്ചു വിളിച്ചിട്ട് കിട്ടിയില്ലെന്നും പിതാവ് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചപ്പോള്‍ മകന്‍ മരിച്ചുപോയെന്നാണ് വിവരം ലഭിച്ചതെന്നും പിതാവ് പറഞ്ഞു. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തണമെന്നും ആയിരുന്നു മറുപടിയെന്നും ഷെഫീഖിന്റെ പിതാവ് പ്രതികരിച്ചു.

അതേസമയം മകന്‍ ഇട്ടിരുന്ന പാന്റും ഷര്‍ട്ടുമല്ല അവന്റെ ദേഹത്തുണ്ടായിരുന്നതെന്ന് പിതാവ് അറിയിച്ചു. ഷെഫീഖിന്റെ ശരീരത്തില്‍ സാരമായ പരുക്കുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. തല പിളര്‍ന്ന നിലയിലാണ് എന്നും ശരീരത്തില്‍ ചവിട്ടേറ്റ പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.

Read Also: വാളയാര്‍ കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട് നിയമസഭയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE