ചെന്നൈ: തമിഴ്‌നാട് നഗര- തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മൽസരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം. സംസ്‌ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്‌ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പ്രസ്‌താവിച്ചു. ബിജെപിയുടെ നേട്ടം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുന്നുവെന്ന് മുതിർന്ന നേതാക്കളിലൊരാളായ ആർ ശ്രീനിവാസൻ പറഞ്ഞു.
ഇതുവരെ ബിജെപി വിജയിക്കാത്ത കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പാര്‍ട്ടിക്ക് പ്രാതിനിധ്യം ലഭിച്ചുകഴിഞ്ഞുവെന്ന് ബിജെപി അവകാശപ്പെട്ടു. പലയിടത്തും ബിജെപി രണ്ടാം സ്‌ഥാനത്ത് എത്തിയതായും അണ്ണാമലൈ ചെന്നൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കോയമ്പത്തൂരിൽ ബിജെപി 15 ശതമാനം വോട്ട് നേടിയെന്നും അണ്ണാമലെ അവകാശപ്പെട്ടു.
ചെന്നൈയിൽ മുപ്പതോളം വാർഡുകളിൽ ബിജെപി സ്‌ഥാനാർഥികൾ രണ്ടാം സ്‌ഥാനത്തെത്തിയതായും അണ്ണാമലെ അവകാശപ്പെട്ടു. എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. ഈ തിരഞ്ഞെടുപ്പിൽ ഡിഎംകെ കൊങ്ങു മേഖലയിൽ വിജയിച്ചതുകൊണ്ടുമാത്രം അത് അവരുടെ ആധിപത്യമായി കാണേണ്ടതില്ലെന്നാണ് അണ്ണാമലെ പറയുന്നത്.
Most Read: പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ