മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ നടപടി കോടതിയലക്ഷ്യം; മന്ത്രി റോഷി അഗസ്‌റ്റിൻ

By Staff Reporter, Malabar News
Black flag protest against Minister Roshi August in Kattappana
Ajwa Travels

ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന തമിഴ്‌നാടിന്റെ നടപടിയില്‍ അതൃപ്‌തിയറിയിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് ഉണ്ടായത്.

മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നതും വെളളം ഒഴുക്കിവിടുന്നതും കോടതിയലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്താന്‍ തമിഴ്‌നാടിന് വ്യഗ്രതയാണെന്നും തമിഴ്‌നാട് റൂള്‍കര്‍വ് പാലിച്ചില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്നും കേരളത്തിന്റെ ആവശ്യം എംപിമാര്‍ പാര്‍ലമെന്റിലും രാജ്യസഭയിലും ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായി മേല്‍നോട്ട സമിതി ഉടന്‍ ചേരണം. പ്രശ്‌നം സുപ്രീം കോടതിയില്‍ ഉന്നയിക്കും.

രാത്രിയില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യം ഇനി ഉണ്ടാകരുത്. ഡാമിലെ ജലനിരപ്പ് 142 അടിയാവാന്‍ കാത്തിരിക്കരുതെന്നും നേരത്തെ തുറക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്‌തമാക്കി.

Read Also: ‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്‌ഠിത പിക്‌ചർ ബുക്ക്‌ലെറ്റ് പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE