കോട്ടയം: ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കും വരെ നിരാഹാരസമരം തുടരുമെന്ന് എംജി സർവകലാശാലയിലെ ഗവേഷക. സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ ഇടപെടലിന് പിന്നാലെയാണ് പ്രതികരണം.
മന്ത്രിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാർഥിനി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. സ്‌റ്റാട്യൂട്ടിന് വിരുദ്ധമായി നന്ദകുമാറും സാബു തോമസും പലതും ചെയ്‌തിട്ടുണ്ടെന്ന് അവർ കുറ്റപ്പെടുത്തി.
ഇത്തരം ഇടപെടലുകള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാന്‍ വിസി സാബു തോമസ് തയ്യാറാകാത്തത്. ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും മന്ത്രിക്ക് തന്നെ ഇത് കൈമാറാന്‍ തയ്യാറാണെന്നും ഗവേഷക അറിയിച്ചു.
Read Also: അഫ്‌ഗാൻ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും, നിലപാടറിയിക്കാതെ ചൈന