കാസർഗോഡ് : ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിൽ പരിശോധന ആരംഭിച്ചു. ഐജിആർഎയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്‌ടർ കെആർ രാജൻ വ്യക്‌തമാക്കി. ഭാവിയിൽ ക്ഷയരോഗം ഉണ്ടാകാൻ സാധ്യതയുള്ള ആളുകളെ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് നടക്കുന്നത്. ഇതിനായി അതിനൂതന സംവിധാനമാണ് ജില്ലയിൽ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 22 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. പരിശോധനയുടെ ആദ്യ ഘട്ടത്തിൽ ക്ഷയരോഗമുള്ള ആളുകളുമായി സമ്പർക്കമുണ്ടായ ജില്ലയിലെ 5നും 15 നും ഇടയിൽ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്.
നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പരിശോധനക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. കൂടാതെ പരിശോധന നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത ലാബ് ടെക്‌നീഷ്യൻമാർക്കുള്ള പരിശീലന പരിപാടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ചിരുന്നു.
Read also : മൊബൈൽ നെറ്റ്‌വർക്ക് ഇല്ല; ഷെഡ് കെട്ടി പഠന സൗകര്യമൊരുക്കി കുട്ടികൾ