കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ലോക്ക്ഡൗണിന് മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച് ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു.
Also Read: പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവ്; പെൺകുട്ടിയുടെ നിർണായക മൊഴി
കഴിഞ്ഞ മാസം ശാരീരിക അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആറ് മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ബന്ധുവായ പത്താം ക്ളാസുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു വീട്ടുകാർ പരാതി നൽകിയിരുന്നത്. എന്നാൽ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വനിതാ പോലീസുകാരും കൗൺസിലിങ് വിദഗ്‌ധരും കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡിപ്പിച്ചത് പിതാവാണെന്ന് കുട്ടി വെളിപ്പെടുത്തിയത്. ഇയാളുടെ ഭീഷണിയെ തുടർന്നാണ് ബന്ധുവായ പത്താം ക്‌ളാസുകാരൻ പീഡിപ്പിച്ചെന്ന് മൊഴി നൽകിയതെന്നും കുട്ടി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്.