തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് പീഡനത്തിനിരയായ പെൺകുട്ടി മൊഴി നൽകിയതായും പോലീസ് അറിയിച്ചു. പിതാവിന്റെ ഭീഷണിയെ തുടർന്നാണ് ബന്ധുവായ പത്താം ക്ളാസുകാരൻ പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നൽകിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. ഇയാൾ ലോക്ക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്‌തു. തുടർന്ന് കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്‌ഥതയുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ബന്ധുവായ പത്താം ക്ളാസുകാരൻ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതി. വീട്ടിൽ ആളില്ലാത്ത സമയത്ത് പത്താം ക്ളാസുകാരൻ മൊബൈൽ ഫോണിൽ അശ്‌ളീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
Also Read: ലഹരിമരുന്ന് കേസ്; ബിനീഷിന്റെ ബിനാമി സുഹൃത്തുക്കൾ കൂട്ടത്തോടെ ഒളിവിൽ
എന്നാൽ, മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യം പൊലീസിന് സംശയമുയർത്തി. തുടർന്ന് വനിതാ പൊലീസുകാരും കൗൺസിലിങ് വിദഗ്‌ധരും ചേർന്ന് സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്.വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടർന്നാണ് സത്യം പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. പ്രതി നിലവിൽ വിദേശത്താണ്.