തിരുവനന്തപുരം: തമ്പാനൂരിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി പോലീസിനെ വെട്ടിച്ചു ചാടിപ്പോയി. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ലോഡ്‌ജിൽ നിന്ന് ചാടിപ്പോയത്. രാവിലെ തമ്പാനൂരിലെ ലോഡ്‌ജിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് വിനോദ് ഓടിരക്ഷപ്പെട്ടത്. തിരുവനന്തപുരം സിറ്റി പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരു പോലീസാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. 200 ഗ്രാം സ്വർണം മോഷ്‌ടിച്ച കേസിൽ ഈ മാസം 27ന് ആണ് വിനോദ് ബെംഗളൂരുവിൽ അറസ്‌റ്റിലായത്. സ്വർണം തിരുവനന്തപുരത്തെ ജ്വല്ലറിയിൽ വിറ്റെന്ന് പറഞ്ഞതിനെ തുർന്നാണ് പ്രതിയെ തെളിവെടുപ്പിനായി തലസ്‌ഥാനത്തേക്ക് കൊണ്ടുവന്നത്.
ഹെന്നൂർ എസ്‌ഐയുടെ നേതൃത്വത്തിൽ 5 പോലീസുകാരാണ് തെളിവെടുപ്പിനായി എത്തിയത്. ഇന്ന് പുലർച്ചെയാണ് ബെംഗളൂരു പോലീസ് തമ്പാനൂരിലെ അരിസ്‌റ്റോ ജങ്ഷനിൽ ഉള്ള ഹോട്ടലിൽ മുറി എടുത്തത്. ഇവിടെ നിന്ന് രാവിലെ എട്ട് മണിയോടെയാണ് വിനോദ് കടന്നു കളഞ്ഞത്. വെളുത്ത ടീ ഷർട്ടും ഓറഞ്ച് നിറത്തിലുള്ള ബർമുഡയുമാണ് പ്രതിയുടെ വേഷം.
Most Read: ഗൂഢാലോചന കേസ്; പിസി ജോർജിനെ ചോദ്യം ചെയ്യും