തിരുവനന്തപുരത്ത് ഡോക്‌ടർ തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്‌ടർ വിപിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.

By Trainee Reporter, Malabar News
death
Representational Image
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്‌ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്‌ടർ വിപിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണമൂല ആമയിഴഞ്ചൻ തോട്ടിൽ നിന്നാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്.

ഉച്ചയ്‌ക്ക് ഒന്നര മണിയോടെ വിപിന്റെ കാർ ആമയിഴഞ്ചൻ തോടിന് സമീപത്തെ റോഡിൽ നിർത്തിയിട്ടിരിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാറിന്റെ ഒരുവശത്തെ ഡോർ തുറന്ന നിലയിലായിരുന്നു. ഇതിൽ അസ്വാഭാവികത തോന്നിയ പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കാറിൽ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും കണ്ടെടുത്തിരുന്നു.

പോലീസും അഗ്‌നിരക്ഷാ സേനയും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വിപിന്റെ മകൻ സ്‌ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അസി. കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഓപ്പറേഷന് മുൻപ് രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടി ആത്‍മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Most Read| കാൻസർ കേസുകളിൽ 79% വർധനവ്; അതും 50 വയസിനു താഴെയുള്ളവരിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE