കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ പിടികൂടാനാകാതെ പോലീസ്. കേസിൽ മൂന്ന് പ്രതികളാണുള്ളത്. 2003ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷയനുഭവിച്ച പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ(38) യാണ് പിടികൂടാനുള്ളത്. ഇയാൾ ഒളിവിലാണ്.
ജൂലൈ നാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മാതാവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ വയൽ സ്‌റ്റോപ്പിനടുത്ത് വെച്ച് നിർത്തിയിട്ട ബസിൽ നിന്ന് മൂന്ന് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കേസിലെ രണ്ട് പ്രതികളെ പോലീസ് നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു. കുന്ദമംഗലം സ്വദേശി മലയോടിയറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരാണ് അറസ്‌റ്റിലായത്.
ഇന്ത്യേഷ് കുമാറിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളേജ് അസി.പോലീസ് കമ്മീഷണർ കെ സുദർശൻ ജൂലൈ ഒമ്പതിന് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു.
Read Also: പത്തനംതിട്ടയിൽ രോഗബാധ ഇല്ലാത്തയാൾക്ക് കോവിഡ് സെന്ററിൽ ചികിൽസ