കവരത്തി : ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഇന്റർനെറ്റിന് സ്‌പീഡ് കുറയുന്നതായി പരാതി. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ ഇന്റർനെറ്റ് വേഗത കുറക്കുന്നതെന്ന് നാട്ടുകാർ സംശയം ഉന്നയിക്കുന്നുണ്ട്. നിലവിൽ ത്രീ-ജി വേഗത ടു-ജി വേഗതയായി കുറഞ്ഞെന്ന് ലക്ഷദ്വീപ് നിവാസികൾ വ്യക്‌തമാക്കുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ജൂൺ ഒന്നാം തീയതി മുതൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് വേഗത കുറയുന്നത്. ഇത് വിദ്യാർഥികളുടെ പഠനത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന ഭയവും നിലവിൽ ദ്വീപ് നിവാസികൾക്കുണ്ട്. അതേസമയം തന്നെ ലക്ഷദ്വീപിൽ ഇനി മുതല്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനാനുമതി നല്‍കുക കവരത്തി എഡിഎം ആയിരിക്കും.
സന്ദർശന വിലക്ക് നിലവിൽ ഏർപ്പെടുത്തുന്നത് കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആണെന്നാണ് ഉദ്യോഗസ്‌ഥർ നൽകുന്ന വിശദീകരണം. കൂടാതെ സന്ദർശകർ ഒരാഴ്‌ച കൂടുമ്പോൾ പെർമിറ്റ് പുതുക്കണമെന്നും ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. അഡ്‌മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗം ജൂണ്‍ ഒന്നാം തീയതി കൊച്ചിയില്‍ നടക്കും.
Read also : ദ്വീപിൽ നാളികേര ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവ്; കോടതിയെ സമീപിക്കാനൊരുങ്ങി കർഷകർ