രാജ്യത്തെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിലും കുറവ്

By Staff Reporter, Malabar News
fiscal-deficit
Representational Image
Ajwa Travels

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 9.3 ശതമാനം വരുമിത്. ഫെബ്രുവരിയില്‍ നടന്ന കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 9.5 ശതമാനമാണ് ധനമന്ത്രാലയം ധനക്കമ്മിയായി പ്രതീക്ഷിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ വരവ്-ചിലവ് കണക്കുകളുടെ റിപ്പോര്‍ട്ടിലാണ് ധനക്കമ്മി പ്രവചിച്ചതിലും താഴെയാണെന്ന് സിജിഎ (കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്) അറിയിച്ചത്.

മാര്‍ച്ച് പാദത്തില്‍ ധനക്കമ്മി 7.42 ശതമാനം രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കോവിഡ് പിടിമുറുക്കിയ 2020-21 കാലത്ത് മൊത്തം ചിലവ് 35.11 ലക്ഷം കോടി രൂപയായിരുന്നു.

നേരത്തെ, ഫെബ്രുവരിയില്‍ നടന്ന ബജറ്റ് പ്രസംഗത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനം അഥവാ 18,48,655 കോടി രൂപയായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ഇതിനേക്കാൾ 0.2 ശതമാനത്തോളം കുറവാണ് സിജിഎയുടെ കണക്കിൽ പറയുന്നത്. ഇതിൽ സർക്കാരിന് ആശ്വസിക്കാം.

അപ്രതീക്ഷിത കോവിഡ് പ്രതിസന്ധി സമ്പദ് ഘടനയെ താറുമാറാക്കിയതാണ് കഴിഞ്ഞ വർഷം മുതൽ ധനക്കമ്മി ഇത്രയേറെ ഉയരാന്‍ കാരണം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും മറ്റ് കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിച്ചതും സര്‍ക്കാരിന്റെ നികുതി വരുമാനം കുറച്ചു, ഒപ്പം ചിലവുകൾ വർധിപ്പിക്കുകയും ചെയ്‌തു.

Read Also: വിദ്യാ ബാലൻ ചിത്രം ‘ഷേർണി’യുടെ ടീസർ പുറത്ത്; റിലീസ് ഒടിടിയിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE