ഒരാളിൽ നിന്ന് 406 പേർക്ക് വരെ കോവിഡ് പകരാം; സാമൂഹിക അകലം അത്യാവശ്യം

By Desk Reporter, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: ഒരു കോവിഡ് രോഗിയിൽ നിന്ന് 30 ദിവസത്തിനുള്ളിൽ 406 പേർക്ക് വരെ രോഗം പകരാൻ സാധ്യതയുണ്ടെന്നും സാമൂഹിക അകലം വളരെ പ്രധാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം പകരാതിരിക്കാൻ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും വളരെ അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് ബാധിച്ച ഒരാള്‍ 50 ശതമാനം സമ്പര്‍ക്കം ഒഴിവാക്കിയാൽ 15 പേര്‍ക്ക് വരെ ഒരു മാസത്തിനുള്ളില്‍ രോഗം പടരുന്നത് കുറക്കാനാവും. 75 ശതമാനം സമ്പര്‍ക്കം ഒഴിവാക്കുകയാണെങ്കില്‍ 2.5 ശതമാനം പേര്‍ക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും പല പഠനങ്ങളും വ്യക്‌തമാക്കുന്നതായി അഗര്‍വാള്‍ പറഞ്ഞു.

“കോവിഡ് ബാധിച്ച ഒരു വ്യക്‌തിയില്‍ നിന്ന് ആറടി അകലത്തിനുള്ളിൽ നില്‍ക്കുന്നവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണന്ന് പഠനം കാണിക്കുന്നു. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമ്പോള്‍ ഇത്തരമൊരു സാഹചര്യം വന്നുചേരും. ഈ ഘട്ടത്തില്‍ മാസ്‌കുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗം പടരാനുള്ള സാധ്യത 90 ശതമാനത്തോളമാണ്,”- ലാവ് അഗര്‍വാള്‍ പറഞ്ഞു.

രോഗമില്ലാത്ത ഒരാള്‍ മാസ്‌ക് ധരിക്കുകയും രോഗബാധിതനായ ആള്‍ മാസ്‌ക് ധരിക്കാതിരിക്കുകയും ചെയ്‌താൽ കോവിഡ് പകരാന്‍ 30 ശതമാനത്തോളം സാധ്യതയുണ്ട്. എന്നാല്‍ രോഗബാധിതനും രോഗമില്ലാത്തയാളും മാസ്‌ക് ശരിയായി ധരിക്കുമ്പോള്‍ 1.5 ശതമാനം മാത്രമാണ് കോവിഡ് പകരാന്‍ സാധ്യത. ആറടിയിൽ കൂടുതൽ അകലത്തില്‍ നില്‍ക്കുന്ന രണ്ടു പേര്‍ക്കിടയില്‍ രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനം പറയുന്നതായി അദ്ദേഹം വ്യക്‌തമാക്കി.

Also Read:  കോവിഡിനെ നേരിടുന്നതിൽ കുറ്റകരമായ വീഴ്‌ച; മോദി സർക്കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE