തിരുവനന്തപുരം: സംസ്‌ഥാനത്ത് പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസത്തെ പെൻഷനാണ് ലഭിക്കുക. സംസ്‌ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതമാണ് പെൻഷൻ നൽകുന്നത്.
അതേസമയം, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കെഎൻ ബാലഗോപാൽ ഇന്ന് കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്‌ഥാനത്തിന് ചില ഫണ്ടുകൾ കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തിനെതിരെ കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. യുജിസിയിൽ നിന്ന് കിട്ടാനുള്ള 750 കോടി അനുവദിക്കണമെന്നും പെൻഷൻ, ഹെൽത്ത് ഗ്രാന്റ് എന്നിവക്കുള്ള ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു.
Most Read: ശസ്‌ത്രക്രിയക്ക് കൈക്കൂലി; ഡോ. ഷെറി ഐസക്കിനെ സസ്‌പെൻഡ് ചെയ്‌തു