ഏറനാട്, പരശുറാം ട്രെയിനുകളിൽ ജനറൽ കോച്ച് 25 മുതൽ തിരിച്ചെത്തും

By Staff Reporter, Malabar News
train
Ajwa Travels

പാലക്കാട്: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ഈ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്‌ഥാപിക്കും.

സീസൺ ടിക്കറ്റുകാർക്കും തീരുമാനം ഏറെ ഗുണം ചെയ്യും. അതേസമയം ആവശ്യക്കാർ ഏറെയുള്ള മലബാർ, മാവേലി തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്‌ഥാപിച്ചിട്ടില്ല.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്‌ഥാപിക്കുന്ന ട്രെയിനുകൾ (ട്രെയിൻ നമ്പർ, ട്രെയിനിന്റെ പേര്, ജനറൽ കോച്ചുകളുടെ എണ്ണം എന്നീ ക്രമത്തിൽ):

1. 22609 മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്‌റ്റ്- ആറ് കോച്ചുകൾ

2. 22610 കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്‌റ്റ്- ആറ് കോച്ചുകൾ

3. 16605 മംഗളൂരു-നാഗർകോവിൽ ഏറനാട് എക്‌സ്​പ്രസ്-ആറ് കോച്ചുകൾ

4. 16606 നാഗർകോവിൽ-മംഗളൂരു ഏറനാട് എക്‌സ്​പ്രസ്- ആറ് കോച്ചുകൾ

5. 16791 തിരുനൽവേലി-പാലക്കാട് പാലരുവി എക്‌സ്​പ്രസ്- നാല് കോച്ചുകൾ

6. 16792 പാലക്കാട്-തിരുനൽവേലി പാലരുവി എക്‌സ്​പ്രസ്- നാല് കോച്ചുകൾ

7. 16649 മംഗളൂരു-നാഗർകോവിൽ പരശുറാം എക്‌സ്​പ്രസ്- ആറ് കോച്ചുകൾ

8. 16650 നാഗർകോവിൽ-മംഗളൂരു- പരശുറാം എക്‌സ്​പ്രസ്- ആറ് കോച്ചുകൾ

9. 16191 താംബരം-നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്‌റ്റ്- ആറ് കോച്ചുകൾ

10. 16192 നാഗർകോവിൽ-താംബരം അന്ത്യോദയ സൂപ്പർഫാസ്‌റ്റ്- ആറ് കോച്ചുകൾ

Read Also: മാൽക്കം എക്‌സ്‌ വധം; രണ്ട് പേരെ 56 വർഷത്തിന് ശേഷം കുറ്റവിമുക്‌തരാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE