മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അറസ്‌റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യയെ (27) ആണ് പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തത്.
മാവേലിക്കര ഉൻപർനാട് സ്വദേശിനിയായ പ്ളസ് വൺ വിദ്യാർഥിനിയെ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് കേസ്. ഒരാഴ്‌ചയിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പെൺകുട്ടിയുമായി തൃശൂരിൽ നിന്നാണ് സന്ധ്യയെ പിടികൂടിയത്. ഇവർക്കെതിരെ 2016ൽ 14 വയസുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്‌റ്റേഷനിൽ രണ്ട് പോക്‌സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.
സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഇവർ ആൺവേഷത്തിലാണ് നടക്കാറുള്ളത്. പെൺകുട്ടിയെ പരിചയപ്പെട്ടതും യുവാവെന്ന രീതിയിലാണെന്ന് പോലീസ് പറയുന്നു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ഡോ.ആർ ജോസ്, കുറത്തിക്കാട് ഇൻസ്‌പെക്‌ടർ എസ് നിസാം, എസ്‌ഐ ബൈജു, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഉണ്ണികൃഷ്‌ണൻ, അരുൺ ഭാസ്‌കർ, ഷെഫീഖ്, സ്വർണരേഖ, രമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
Also Read: ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ പരിശോധന നടത്തി ക്രൈം ബ്രാഞ്ച്