240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു

By Staff Reporter, Malabar News
rural roads kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ഭരണാനുമതി നൽകിയ 240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. ഭരണാനുമതി ലഭ്യമായതും എന്നാൽ സാങ്കേതിക അനുമതി നൽകാത്തതുമായ പദ്ധതികളാണ് ഉപേക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 50 കോടിയോളം രൂപയുടെ ഗ്രാമീണ റോഡ് പദ്ധതികളാണിത്.

തദ്ദേശ സ്‌ഥാപനങ്ങളുടെ സാമ്പത്തിക ചെലവുകൾ കുറയ്‌ക്കാനായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും റോഡ് പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കുന്നത്. ഇതിനായി 1000 കോടിയുടെ 5296 റോഡ് പദ്ധതികൾക്ക് 2020 ഡിസംബർ 24നു ഭരണാനുമതി നൽകി. എന്നാൽ പലതിനും സാങ്കേതിക അനുമതി ലഭ്യമായിരുന്നില്ല.

തുടർന്ന് പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തശേഷം 2021 ജൂൺ നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക അനുമതി ലഭ്യമാകാത്ത പദ്ധതികൾ ഉപേക്ഷിക്കാൻ യോഗം തീരുമാനിച്ചു. വിവിധ കാരണങ്ങളാൽ നിർവഹണം അസാധ്യമെന്നും മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ പഞ്ചായത്തുകളുടെ പദ്ധതിയിൽ നിന്നും ഇവയെ ഒഴിവാക്കുകയും ചെയ്‌തിരുന്നു. ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഇവ ഇനി ഉൾപ്പെടുത്താൻ കഴിയാത്തത് പഞ്ചായത്തുകളെയും പ്രതിസന്ധിയിലാക്കി.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE