തിരുവനന്തപുരം: ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാർക്കും ബന്ധമുണ്ടെന്ന കസ്‌റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ സത്യവാങ്മൂലത്തിന് എതിരെ സർക്കാർ. കമ്മീഷണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നിയമ വശങ്ങൾ സർക്കാർ പരിശോധിക്കുന്നു. നിയമോപദേശം ലഭിച്ചാൽ ഉടൻ തന്നെ തുടർ നടപടികളിലേക്ക് സർക്കാർ കടക്കും.
തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് കസ്‌റ്റംസിന്റെ നടപടിയെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. കസ്‌റ്റംസിനെതിരെ സർക്കാർ രംഗത്തുവന്നതിന് പിന്നാലെ കമ്മീഷണർ സുമിത് കുമാർ ഫേസ്ബുക്ക് പോസ്‌റ്റുമായി സർക്കാരിനെയും പാർട്ടിയെയും വിമർശിച്ചിരുന്നു.
കേസിലെ എതിർ കക്ഷിയല്ലാത്ത ഒരാൾ ഇത്തരത്തിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത് അസാധാരണമാണ് എന്നാണ് സർക്കാർ തലത്തിലുള്ള വിലയിരുത്തൽ. പ്രതി കോടതിയിൽ നൽകിയ രഹസ്യ മൊഴി അന്വേഷണ ഏജൻസി തന്നെ വെളിപ്പെടുത്തിയത് നിയമ വിരുദ്ധമാണെന്നും വിലയിരുത്തലുണ്ട്.
Read Also: സ്വർണക്കടത്ത് കേസ്; അഭിഭാഷക കസ്‌റ്റംസ് ഓഫീസിൽ ഹാജരായി