പിസി ജോർജിന് ഇടക്കാല ജാമ്യം

By Desk Reporter, Malabar News
The High Court granted interim bail to PC George
Ajwa Travels

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. മകനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിക്കുന്നെന്ന് പിസി ജോർജ് ഹൈക്കോടതിയിൽ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു.

പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പോലീസ് കേസെടുത്തതെന്ന് പിസി ജോർജ് പറഞ്ഞു. പ്രസംഗം മുഴുവനായി ആണ് കേൾക്കേണ്ടത്. ക്ഷേത്രത്തിൽ പോയി ഹിന്ദുക്കളെ പറ്റി മോശം പറഞ്ഞാൽ മാത്രമേ കേസ് നിലനിൽക്കൂ എന്നും പിസിയുടെ അഭിഭാഷകന്‍ പറഞ്ഞു.

സർകാരിന് വേണ്ടി ഡിജിപി ഹാജരായി. മറുപടിക്ക് സമയം വേണമെന്ന് സംസ്‌ഥാന സർക്കാര്‍ ആവശ്യപ്പെട്ടു. അതുവരെ ഇടക്കാല ഉത്തരവ് നൽകരുതെന്നും ‍ഡിജിപി ആവശ്യപ്പെട്ടു. ഇനി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടോ എന്ന് കോടതി പിസി ജോർജിനോട് ചോദിച്ചു. 33 വർഷം എംഎൽഎയായിരുന്നു. നിയമത്തിൽ നിന്ന് ഒളിക്കില്ല. 72 വയസുണ്ട്. പല അസുഖങ്ങൾ ഉണ്ടെന്നും പിസി ജോർജ് മറുപടിയായി പറഞ്ഞു.

തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്‌റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പിസി ജോർജിന് കോടതി നിർദ്ദേശം നൽകി.

കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്‌ഞ സമാപന പരിപാടിയിൽ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് പിസി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് സംഭവത്തിൽ കേസെടുത്തത്.

Most Read:  പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE