കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവം; പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

By Trainee Reporter, Malabar News
Kerala-Police
Representational Image
Ajwa Travels

കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാർഥിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്‌ഐ രജിത്ത് ഉൾപ്പടെ മൂന്ന് പേരെ സ്‌ഥലം മാറ്റി ഉത്തരവിറക്കിയത്.

ആരോപണ വിധേയരായ ഉദ്യോഗസ്‌ഥർക്കെതിരെയുള്ള നടപടിയിൽ പോലീസ് ഒളിച്ചുകളി തുടർന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പോലീസിനെതിരെ മരിച്ച ഫർഹാസിന്റെ കുടുംബം രംഗത്തെത്തി. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും വ്യക്‌തമാക്കി.

ഇതോടെയാണ് മുങ്ങിപ്പോയ സ്‌ഥലംമാറ്റ നടപടി ഇന്നലെ വൈകിട്ട് ഉത്തരവായി പുറത്തിറങ്ങിയത്. എസ്‌ഐ രജിത്ത് ഉൾപ്പടെ മൂന്ന് പേർക്കും കാഞ്ഞങ്ങാട് കൺട്രോൾ റൂമിലേക്കാണ് മാറ്റം. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട് ലഭിച്ചാൽ തുടർ നടപടി ഉണ്ടാകുമെന്നാണ് പോലീസിന്റെ വിശദീകരണം.

Most Read| ‘ഒരു കേസിന് പിന്നാലെ മറ്റൊന്ന്’; സർക്കാർ വേട്ടയാടുകയാണെന്ന് ഷാജൻ സ്‌കറിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE