ഓണക്കിറ്റിലെ ശർക്കരവരട്ടി വ്യാജൻ; പരാതിയുമായി കുടുംബശ്രീ അംഗങ്ങൾ

By Trainee Reporter, Malabar News
Ajwa Travels

കാസർഗോഡ്: ഓണക്കിറ്റിൽ വിതരണം ചെയ്‌ത ശർക്കരവരട്ടി കുടുംബശ്രീയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയതെന്ന് പരാതി. പീലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് പതിമൂന്നാം വാർഡിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ശർക്കരവരട്ടിയാണ് ജില്ലയിൽ ഓണക്കിറ്റിൽ വിതരണം ചെയ്യുന്നത്. എന്നാൽ, ഇത് വ്യാജമാണെന്നും ഇത്തരത്തിലുള്ള പാക്കറ്റ് യൂണിറ്റിൽ നിന്ന് തയ്യാറാക്കിയിട്ടില്ലെന്നുമാണ് കുടുംബശ്രീ അംഗങ്ങൾ പറയുന്നത്. സംഭവത്തിൽ കുടുംബശ്രീ അംഗങ്ങൾ ജില്ലാ കളക്‌ടർക്ക് ഉൾപ്പടെ പരാതി നൽകിയിരിക്കുകയാണ്.

ശർക്കരവരട്ടിയുടെ പാക്കറ്റ് തയ്യാറാക്കി സിവിൽ സപ്ളൈസ് കോർപറേഷന് നൽകിയിട്ടില്ലെന്നും, തങ്ങളുടെ പേരിൽ വ്യജമായി ഉണ്ടാക്കിയതാണെന്നും, സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കുടുംബശ്രീയിലെ 20 അംഗങ്ങൾ ഒപ്പിട്ട പരാതി കളക്‌ടർക്കും കുടുംബശ്രീ ജില്ലാ മിഷൻ കോ-ർഡിനേറ്റർക്കും സമർപ്പിച്ചത്. പാക്കറ്റിൽ നൽകിയിരിക്കുന്ന എസ്എസ്എസ്ഐ രജിസ്‌ട്രേഷൻ നമ്പറും വ്യാജമാണെന്ന് അംഗങ്ങൾ പറഞ്ഞു.

അതേസമയം, പാക്കറ്റിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ പ്രദേശത്തെ ഒരു സിപിഎം നേതാവും സ്‌പോർട്‌സ് കൗൺസിൽ സംസ്‌ഥാന നിർവാഹക സമിതി അംഗവുമായ ടിവി ബാലൻ എന്നയാളുടേതാണ്. എന്നാൽ, കാറ്ററിങ് യൂണിറ്റിൽ വെച്ച് അനിത എന്ന കുടുംബശ്രീ അംഗം തയ്യാറാക്കിയതാണ് ശർക്കരവരട്ടിയെന്നാണ് ബാലൻ പറയുന്നത്. സ്‌ത്രീയുടെ മൊബൈൽ നമ്പർ പരസ്യമാക്കാൻ സാധിക്കാത്തതിനാൽ തന്റെ നമ്പർ നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കളക്‌ടർ ഇടപെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് സൂചന.

Read Also: കണ്ണൂരിൽ ഇന്ന് വാക്‌സിനേഷൻ 51 കേന്ദ്രങ്ങളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE