വയനാട്: കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു. ഭൂതല സംപ്രേക്ഷണം വിവിധ ഘട്ടങ്ങളിലായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംപ്രേക്ഷണം ഡിജിറ്റൽ മേഖലയിലേക്ക് ചേക്കേറുന്നതിന്റെ ഫലമായാണ് കേരളത്തിലെ മറ്റ് കേന്ദ്രങ്ങൾക്കൊപ്പം കൽപ്പറ്റയിലെ ട്രാൻസ്‌മിറ്ററും പൂട്ടുന്നത്.
1989 മുതലാണ് വിജ്‌ഞാനവും വിനോദവും പകർന്നുനൽകിയ കൽപ്പറ്റ ദൂരദർശൻ ട്രാൻസ്‌മിറ്റർ സംപ്രേക്ഷണം ആരംഭിച്ചത്. കഴിഞ്ഞ 30 വർഷം വയനാടിന് ഉണർവ് നൽകിയ സ്‌ഥാപനമാണ് സേവനം നിർത്തുന്നത്. രാജ്യത്തെ 412 റിലേ കേന്ദ്രങ്ങളും പൂട്ടാനുള്ള നീക്കത്തിൽ ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് കൽപ്പറ്റയിലേതടക്കം 11 കേന്ദ്രങ്ങളും ഉൾപ്പെടുന്നുണ്ട്.
പ്രസാർ ഭാരതി ബോർഡ് തീരുമാന പ്രകാരം അനലോഗ് ട്രാൻസ്‌മിഷൻ നിർത്തുന്നത് മൂലമാണ് സ്‌റ്റേഷൻ പൂട്ടുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രക്ഷേപണങ്ങൾ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെയാണ് റിലേ കേന്ദ്രങ്ങൾ പൂട്ടാനുള്ള തീരുമാനത്തിൽ ബോർഡ് എത്തിച്ചേർന്നത്.
Most Read: പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാൻ അവസരം