മാറ്റമില്ലാത്ത ചുവപ്പ്; ഇടത് തരംഗത്തിൽ കോഴിക്കോട്; നഗരസഭ ഒഴികെയുള്ള ഇടങ്ങളിൽ സർവാധിപത്യം

By News Desk, Malabar News
ldf kannur_Malabar news
Ajwa Travels

കോഴിക്കോട്: മലബാറിന്റെ ഇടത് കോട്ടയിൽ ഇത്തവണയും മാറ്റമില്ല. നഗരസഭകൾ ഒഴികെ കോഴിക്കോട് കോർപറേഷനുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം നിലനിർത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ വ്യക്‌തമായ ആധിപത്യം നിലനിർത്തിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.

എഴുപത്തിയഞ്ച് ഡിവിഷനുള്ള കോഴിക്കോട് കോർപറേഷൻ തുടർച്ചയായ 46ആം തവണയും എൽഡിഎഫ് മുന്നണി കൈപ്പിടിയിൽ ഒതുക്കി. സർക്കാരിന്റെ വികസന നേട്ടങ്ങൾ മുന്നോട്ടുവെച്ച പ്രചാരണ തന്ത്രം വോട്ടർമാർ ഏറ്റെടുക്കുകയായിരുന്നു. കോവിഡ് ഭീതി മറന്ന് ജനങ്ങൾ വലിയ തോതിൽ വോട്ട് ചെയ്യാനെത്തിയതും പാർട്ടിക്ക് ഗുണകരമായി.

കോർപറേഷനിലെ 75 ഡിവിഷനിൽ 51 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണ തുടർച്ച ഉണ്ടാക്കിയത്. യുഡിഎഫ് 18 സീറ്റിൽ നിന്ന് ഇത്തവണ 17 സീറ്റിലേക്കെത്തി. എന്നാൽ, ബിജെപി 7 സീറ്റുകൾ നിലനിർത്തി. പല ഡിവിഷനുകളിലും വലിയ രീതിയിൽ വോട്ട് വർധിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു.

കോർപറേഷൻ നേടിയെങ്കിലും ഏഴ് നഗരസഭകളിൽ കഴിഞ്ഞ വർഷത്തെ ആധിപത്യം നിലനിർത്താൻ എൽഡിഎഫിന് കഴിഞ്ഞില്ല. വടകരയും കൊയിലാണ്ടിയും ഒഴികെയുള്ള നഗരസഭകൾ യുഡിഎഫ് കയ്യേറി. ഇരുപത് വർഷത്തെ ഇടത് ഭരണം തുടരുമെന്ന് പ്രതീക്ഷിച്ച മുക്കവും നേടാനായില്ല. ഇവിടെ ആകെയുള്ള 33 ഡിവിഷനിൽ 12 ഇടത്ത് എൽഡിഎഫും 11 ഇടത്ത് യുഡിഎഫും മൂന്നിടത്ത് വെൽഫെയർ പാർട്ടിയും ആറിടത്ത് സ്വതന്ത്രനും ഒരിടത്ത് ബിജെപിയുമാണ് വിജയിച്ചത്.

വെൽഫെയർ മൽസരിച്ച കണക്കുപറമ്പ്, മംഗലശേരി, പുൽപറമ്പ് ഡിവിഷനിൽ ജനകീയ മുന്നണിയെ പരാജയപ്പെടുത്തി വെൽഫെയറിന് തങ്ങളുടെ ആധിപത്യം നിലനിർത്താൻ സാധിച്ചു. അതേസമയം, ജനകീയ മുന്നണി മൽസരിച്ച നാല് ഡിവിഷനിലും പരാജയം ഏറ്റുവാങ്ങി.

യുഡിഎഫിന്റെ കോട്ടയായ കൊടുവള്ളിയിലാണ് എൽഡിഎഫിന് ഇത്തവണ അടിതെറ്റിയത്. ആകെയുള്ള 36 സീറ്റിൽ 5 സീറ്റ് മാത്രമാണ് എൽഡിഎഫിന് നേടാനായത്. യുഡിഎഫിന് 21 സീറ്റ് ലഭിച്ചു. പത്തിടത്ത് സ്വതന്ത്രരും വിജയിച്ച് കയറി.

Also Read: കേന്ദ്ര അന്വേഷണ ഏജന്‍സികളെയും മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചുള്ള വേട്ട ഫലം കണ്ടില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE