വടകര: ലോകായുക്‌തയെ ചാപിള്ളയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ മുരളീധരന്‍ എംപി. പിണറായി പറയുന്നതുപോലെ റിപ്പോര്‍ട് എഴുതുന്ന സമിതിയാക്കാനാണ് ശ്രമം. ഒരു കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്രയും നീചമായ പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ല. കെടി ജലീലിന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ വേണ്ടിയുള്ള കരുതലാണിതെന്നും മുരളീധരന്‍ പറഞ്ഞു.
അധികാര സ്‌ഥാനങ്ങളിലെ അഴിമതി തടയാനുള്ള ലോകായുക്‌തയുടെ അധികാരം ഗണ്യമായി ചുരുക്കുന്നതാണ് ഓര്‍ഡിനന്‍സ്. ലോകായുക്‌തയുടെ പ്രസക്‌തി തന്നെ ഇല്ലാതെയാക്കുന്ന നിയമ ഭേദഗതിയാണ് ഓര്‍ഡിനന്‍സായി കൊണ്ട് വരുന്നത്. നിലവില്‍ ലോകായുക്‌ത വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
ലോകായുക്‌തയുടെ സവിശേഷമായ അധികാരങ്ങളാണ് അടിയന്തരമായി കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിലൂടെ മാറ്റിമറിക്കുന്നത്. ഓര്‍ഡിനന്‍സ് നിലവില്‍ വന്നാല്‍ ലോകായുക്‌തയുടെ വിധിയില്‍ സര്‍ക്കാരിന് ഹിയറിങ് നടത്താനാവും. വിധി തള്ളിക്കളയാനോ നടപ്പാക്കാനോ ഉള്ള അധികാരം സര്‍ക്കാരില്‍ മാത്രം നിക്ഷിപ്‌തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Read Also: പ്രവാചക നിന്ദ; ഫാദർ ആന്റണിക്ക് മുന്നറിയിപ്പുമായി എസ്‌വൈഎസ്