മല്‍സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫിഷറീസ് മന്ത്രി

By Staff Reporter, Malabar News
kerala image_malabar news
മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മല്‍സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നവീകരണ പ്രവൃത്തി ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്‌തു. ആറ് മാര്‍ക്കറ്റുകളിലായി 13.97 കോടി രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്ന് മാസത്തിനകം മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

193 കോടി രൂപ ചെലവില്‍ സംസ്‌ഥാനത്തെ 65 മാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ ആറ് മാര്‍ക്കറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.

വര്‍ക്കല, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ ഉല്‍ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

ഗുണഭോക്‌താക്കള്‍ക്ക് ഗുണമേന്‍മയും ശുചിത്വവുമുള്ള മല്‍സ്യം ലഭ്യമാക്കുന്നതിനും, മല്‍സ്യ തൊഴിലാളികളുടെ വരുമാനത്തില്‍ ആനുപാതികമായ വര്‍ദ്ധനവ് സൃഷ്‌ടിക്കുന്നതിനും, മല്‍സ്യ വിപണന ശൃംഖല വിപുലീകരിക്കുന്നതിനും ആണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ മല്‍സ്യ മാര്‍ക്കറ്റുകളുടെ നവീകരണം ലക്ഷ്യമിടുന്നത്.

നവീകരണ പ്രവര്‍ത്തിക്കായി തിരുവനന്തപുരം ജില്ലയിലെ പുത്തന്‍ചന്ത മാര്‍ക്കറ്റിന് 2.15 കോടി രൂപയും നടുക്കാട് മാര്‍ക്കറ്റിന് 2.13 കോടി രൂപയും പനച്ചമൂട് മാര്‍ക്കറ്റിന് 4.62 കോടി രൂപയും കൊല്ലം ജില്ലയിലെ കടപ്പാക്കട മാര്‍ക്കറ്റിനായി 1.50 കോടി രൂപയും തങ്കശ്ശേരി മാര്‍ക്കറ്റിന് 2.10 കോടി രൂപയും മൂന്നാംകുറ്റി മാര്‍ക്കറ്റിന് 1.40 കോടി രൂപയുമാണ് ചെലവഴിക്കുന്നത്.

IPL News: സൂര്യകുമാറും ഇഷാനും തിളങ്ങി; ഡല്‍ഹിക്ക് വിജയ ലക്ഷ്യം 201

രണ്ട് ബ്‌ളോക്കുകളായാണ് മാര്‍ക്കറ്റുകളുടെ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്ന വിധമാണ് ഇവയുടെ ഡിസൈന്‍. തറയില്‍ ആന്റിസ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുന്നത്. മാര്‍ക്കറ്റുകളില്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ബുച്ചര്‍ സ്‌റ്റാളുകള്‍, കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം, പ്രിപ്പറേഷന്‍ മുറി, ശുചി മുറി, ലോഡിംഗ് സംവിധാനം എന്നിവ ഉണ്ടാകും. കൂടാതെ ഓരോ മാര്‍ക്കറ്റ് സ്‌റ്റാളിലും സ്‌റ്റെയിന്‍ലെസ് സ്‌റ്റീലില്‍ നിര്‍മ്മിച്ച ഡിസ്‌പ്ളേ ടേബിളുകള്‍, സ്‌റ്റീല്‍ സിങ്കുകള്‍ എന്നിവയും ഉണ്ടാകും.

കൂടാതെ ആധുനിക സൗകര്യങ്ങളോടെയുള്ള ടോയിലെറ്റുകള്‍, ഇന്റര്‍ലോക്കിംഗ് പാകിയ പാര്‍ക്കിംഗ്, ഫ്രീസര്‍, മതിയായ ഡ്രെയിനേജ് സംവിധാനങ്ങള്‍, മലിനജല സംസ്‌കരണ പ്‌ളാന്റ് എന്നിവയും പദ്ധതിയിലുണ്ട്.

Read Also: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യുജിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE