ആലപ്പുഴ: മഹാവ്യാധിയുടെ മറവില്‍ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കോവിഡ് രണ്ടാം തരംഗത്തില്‍ മരണ സംഖ്യ ഉയരുമ്പോള്‍ പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് നല്‍കിയ നടപടിയെ വിമർശിച്ചു കൊണ്ടാണ് ഐസക് രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാവപ്പെട്ടവന്റെ ജീവന്‍ വൈറസ് എടുത്തോട്ടെ, പണമുള്ളവന്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്നാണ് മോദിയും സംഘവും നിര്‍ലജ്‌ജം പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ നയത്തിന് പാട്ട കൊട്ടി പിന്തുണ പാടാന്‍ നമ്മുടെ നാട്ടിലും ആളുണ്ട് എന്നതാണ് അതിനേക്കാള്‍ ലജ്‌ജാകരം എന്നും തോമസ് ഐസക് പറയുന്നു.
Read Also: കത്വ ഫണ്ട് തട്ടിപ്പ്; യൂത്ത് ലീഗ് നേതാവ് സികെ സുബൈർ ഇഡിക്ക് മുന്നിൽ ഹാജരായി