ആർടിപിസിആർ പരിശോധന നിരക്കിൽ വർധന; ഇനിമുതൽ 1700 രൂപ

By Team Member, Malabar News
covid test
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പരിശോധന നിരക്കിൽ വർധന. ആർടിപിസിആർ പരിശോധനയുടെ നിരക്കാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. പരിശോധനാ നിരക്ക്  ഉയർത്തണമെന്ന ആവശ്യവുമായി സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നിരക്ക് കൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെ തുടർന്ന് 200 രൂപ വർധിപ്പിച്ച് ആർടിപിസിആർ പരിശോധനയുടെ നിരക്ക് 1700 ആക്കി ഉയർത്തി. നേരത്തെ 1500 രൂപയായിരുന്നു സംസ്‌ഥാനത്ത് പരിശോധന നിരക്ക്.

സംസ്‌ഥാനത്ത് കോവിഡിന്റെ ആദ്യ സമയങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തുന്നതിന് 2750 രൂപയായിരുന്നു ഈടാക്കിയിരുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കിയിരുന്നത് കേരളത്തിലായിരുന്നു. തുടർന്ന് സംസ്‌ഥാനത്തുണ്ടായ വിമർശനങ്ങളെ തുടർന്ന് ആരോഗ്യവകുപ്പ് ഈ തുക 4 തവണയായി കുറച്ചാണ് 1500 രൂപയാക്കിയത്.

എന്നാൽ 1500 രൂപക്ക് ആർടിപിസിആർ പരിശോധന നടത്തുന്നത്  ചൂണ്ടിക്കാട്ടി സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 200 രൂപ കൂടി കൂട്ടി 1700 രൂപയാക്കിയത്. അതേസമയം തന്നെ ആന്റിജൻ ടെസ്‌റ്റിന്റെ നിരക്കിൽ മാറ്റമില്ലാതെ 300 രൂപയായി തുടരും. കൂടാതെ എക്‌സ്‌പെർട്ട് നാറ്റ് ടെസ്‌റ്റിന് 2500 രൂപയും, ട്രൂ നാറ്റ് ടെസ്‌റ്റിന് 1500 രൂപയുമാണ് നിരക്ക്.

Read also : നിനിത കണിച്ചേരിയുടെ നിയമനം; പരാതിയിൽ നിന്ന് ഡോ. ടി പവിത്രൻ പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE