പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം അസമിൽ വീണ്ടും സജീവമാകുന്നു

By Staff Reporter, Malabar News
malabarnews-caa
Representational Image
Ajwa Travels

ഗുവാഹത്തി: കർഷക പ്രക്ഷോഭം രാജ്യത്തെ ഇളക്കിമറിച്ചു കൊണ്ടിരിക്കെ കേന്ദ്ര സർക്കാരിന് കൂടുതൽ വെല്ലുവിളിയായി അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു. വെള്ളിയാഴ്‌ചയാണ്‌ ഏകദേശം 18 സംഘടനകൾ ഒരുമിച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധ പരിപാടികൾ വീണ്ടും ആരംഭിച്ചത്. പ്രക്ഷോഭ പരിപാടികൾ ഇന്നും തുടരുകയാണ്.

കൃഷക് മുക്‌തി സംഗ്രാം സമിതി, ഓൾ അസം സ്‌റ്റുഡന്റ്സ് യൂണിയൻ, അസം ജാതീയ ബാദി യുവ ഛത്ര പരിഷത്ത് എന്നിവയാണ് സമര മുഖത്തുള്ള മുഖ്യ സംഘടനകൾ. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയതിന്റെ പേരിൽ കഴിഞ്ഞ വർഷം അറസ്‌റ്റിലായ കർഷക നേതാവ് അഖിൽ ഗൊഗോയിയെ മോചിപ്പിക്കണം എന്ന ആവശ്യവും സമരക്കാർ ഉയർത്തുന്നുണ്ട്.

സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. സമരം ഇന്നും തുടരുകയാണ്.

കഴിഞ്ഞ വർഷം പ്രതിഷേധ പരിപാടികൾക്ക് തുടക്കമിട്ട ശിവസാഗറിലാണ് ഇക്കുറിയും സമരം കേന്ദ്രീകരിക്കുന്നത്. കർഷക സമരത്തിൽ വലയുന്ന കേന്ദ്ര സർക്കാരിന് പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭം കൂടുതൽ വെല്ലുവിളിയാവും.

Read Also: ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നു, രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കണം; അധിര്‍ രഞ്‌ജന്‍ ചൗധരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE