അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ യുഎഇയിൽ പ്രവർത്തനം വീണ്ടെടുത്ത കമ്പനികൾ പിരിച്ചുവിട്ട ജീവനക്കാരേയും തിരിച്ചു വിളിക്കുന്നു. 1000–2000 പേർ വരെ ജോലി ചെയ്‌തിരുന്ന കമ്പനികളിൽ നിന്ന് പിരിച്ചു വിട്ട ജീവനക്കാരെയാണ് തിരിച്ചു വിളിക്കുന്നത്. ഇവർക്ക് വർഷങ്ങളായുള്ള തൊഴിൽ പരിചയമാണ് തിരിച്ചു വിളിക്കാൻ പ്രേരണയായത്. കൂടാതെ, വെട്ടിക്കുറച്ച ശമ്പളവും പല കമ്പനികളും പുനഃസ്ഥാപിച്ചു തുടങ്ങി.
4.3 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിൽ നിന്ന് കോവിഡ് വ്യാപനത്തിൽ ജോലി നഷ്ടപ്പെട്ടും വിസ കാലാവധി കിഴിഞ്ഞും മറ്റും മടങ്ങിയത്. ഇതിൽ 60,000 പേർ തിരിച്ചെത്തി. അനുമതി ലഭിച്ചിട്ടും ഇന്ത്യയിലെ ലോക്ഡൗൺ മൂലം തിരിച്ചുവരാൻ സാധിക്കാത്തവരും ഉണ്ട്. ഇവർ വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ. കൺസ്ട്രക്ഷൻ, റീട്ടെയ്ൽ സെക്ടർ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും എത്തിയത്. യുഎഇയിലെ 34 ലക്ഷത്തോളം പ്രവാസികളും ഇന്ത്യക്കാരാണ്.
National News: കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമാകുന്നു; ആംനസ്‌റ്റി വിവാദം പുതിയ തലത്തിൽ
പുതിയ റിക്രൂട്ട്മെന്റും ചെറിയ തോതിൽ പുനരാരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ വിമാനങ്ങളിൽ 80,000 പാകിസ്ഥാനികളും 40,000 ഫിലിപ്പീൻസുകാരും 20,000 ബംഗ്ലാദേശികളും യുഎഇ വിട്ടിരുന്നു.