ന്യൂഡെൽഹി: രാജ്യത്തെ മുസ്‌ലിങ്ങൾക്കിടയിൽ തങ്ങൾ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന് മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി. താൻ സുരക്ഷിതനാണെന്നും പക്ഷേ രാജ്യത്തെ മറ്റ് മുസ്‌ലിങ്ങൾ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. സീ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഹമീദ് അൻസാരിയുടെ വെളിപ്പെടുത്തൽ.
എന്നാല്‍ രാജ്യത്തെ എല്ലാ മുസ്‌ലിങ്ങളും സുരക്ഷിതരല്ല. മുത്തലാഖ്, ലൗ ജിഹാദ് എന്നീ പേരുകളില്‍ ഉത്തര്‍പ്രദേശില്‍ മുസ്‌ലിങ്ങളെ ജയിലില്‍ അടക്കുകയാണ്. മുസ്‌ലിങ്ങൾ ഇന്ത്യന്‍ സമൂഹത്തില്‍ സുരക്ഷിതരല്ലെന്ന ബോധം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
സർക്കാറിന്റെ ഔദ്യോഗിക പദാവലിയിൽ നിന്ന് മതേതരത്വം ഏറെക്കുറെ അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു. 2014ന് മുമ്പ് സർക്കാറിന്റെ നിഘണ്ടുവിൽ മതേതരത്വം എന്ന വാക്ക് ഉണ്ടായിരുന്നു. പൊതു ധാരണയുടെ അടിസ്‌ഥാനത്തിലാണ് ഇന്ത്യയിൽ മുസ്‌ലിങ്ങൾ സുരക്ഷിതരല്ലെന്ന് താന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതേകുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് അദ്ദേഹം തയ്യാറായില്ല.
Read Also: യുപിയിൽ 200ലധികം ട്രാക്‌ടർ ഉടമകൾക്ക് നോട്ടീസ്; സമരത്തിൽ പങ്കെടുക്കുന്നത് തടയാനെന്ന് പ്രതിപക്ഷം