തിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ അനാവശ്യമായ ഭയവും ആശങ്കയും വേണ്ട. ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥർക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാൽ അഴിമതിക്കാരെ ഒരുതരത്തിലും സർക്കാർ സംരക്ഷിക്കില്ല. അഴിമതി കാണിച്ചാൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ല.
ഫയലുകളിലെ വിവരങ്ങൾ ചോർത്തി നൽകാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാളുടെ കൈയിൽ ഫയൽ എത്രകാലം വെക്കാമെന്നതിന് പരിധി നിശ്‌ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന കാര്യം ചിന്തിക്കണം. ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ മാറ്റങ്ങൾ ആലോചിക്കും.
അതീവ ദാരിദ്ര്യ നിർമാർജനം, വീട്ടുപടിക്കൽ സേവനം ലഭ്യമാക്കൽ എന്നിവ സമയബന്ധിതമായി നടപ്പാക്കാൻ സെക്രട്ടറിമാർ മുൻകൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read also: കോവിഡ് വാക്‌സിനേഷൻ; മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ