കണ്ണൂര്‍: നാളെ നടക്കുന്ന തില്ലങ്കേരി ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാന്‍ ശക്‌തമായ നീക്കങ്ങള്‍ ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ആരെയും ബൂത്തില്‍ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 64 ബൂത്തുകളും സുരക്ഷാ ഭീഷണി ഉള്ളവയാണ്. അതിനാല്‍ മതിയായ പോലീസ് ഉദ്യോഗസ്‌ഥരെ നിയോഗിക്കാനും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്‌തമാക്കി.
യുഡിഎഫ് സ്‌ഥാനാര്‍ഥി ലിന്‍ഡ ജെയിംസിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. യുഡിഎഫ് സ്‌ഥാനാര്‍ഥിയുടെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്നാണ് തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി.
Malabar News: വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി നേതാവ് മരിച്ചു