ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന വാക്‌സിന്‍ കഴിഞ്ഞ ഒക്‌ടോബർ രണ്ടിന് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കുള്ള അനുമതി തേടിയിരുന്നു. ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി ഡ്രഗ്‌സ് കൺട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ ) അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രായപൂര്‍ത്തിയായ 28,500 പേരില്‍ കൊവാക്‌സിന്റെ പരീക്ഷണം നടത്തി.
വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിലെ 19 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. ലക്നൗ, മുംബൈ, പട്‌ന, ഡെല്‍ഹി തുടങ്ങി 19 കേന്ദ്രങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത് ഭാരത് ബയോടെക് ആയിരിക്കും. ഐസിഎംആര്‍, നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്.
ഇന്ത്യയില്‍ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നേതൃത്വം നല്‍കി നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങളും അവസാന ഘട്ടത്തിലാണ്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്താനുള്ള അനുമതി കഴിഞ്ഞ ഇടക്കാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ സെറം ഇന്‍സ്‌റ്റിറ്റ്യുട്ടിന്റെ വാക്‌സിന് നല്‍കിയത്.
Read also : മനീഷ് തുടങ്ങി, വിജയ് തീര്‍ത്തു; ആവേശ കൂട്ടുകെട്ടില്‍ ഹൈദരാബാദിന് വിജയം