തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് തലസ്‌ഥാനത്ത് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന നിർദ്ദേശവുമായി ജില്ലാ കളക്‌ടർ. അവശ്യ സാധനങ്ങളും മറ്റും വാങ്ങുന്നതിന് അടുത്തുള്ള കടകളിൽ പോകണമെന്നും, അടിയന്തിര സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും കളക്‌ടർ വ്യക്‌തമാക്കി.
കഴിഞ്ഞ 9 ദിവസത്തെ ലോക്ക്ഡൗണിലൂടെ ജില്ലയിലെ കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ രോഗവ്യാപനം ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കൂടാതെ സ്‌ഥിതി ഗുരുതരമാകുന്ന സി വിഭാഗം കേസുകൾ ഇപ്പോഴും ജില്ലയിൽ കൂടുതൽ ആണെന്നും, ഈ സാഹചര്യത്തിൽ സംസ്‌ഥാന അതിർത്തികളിൽ ഉണ്ടായിരുന്ന കടുത്ത നിയന്ത്രണം ഇനിയും തുടരുമെന്നും കളക്‌ടർ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് ജില്ലാ അതിർത്തികൾ പൂർണമായും അടച്ചു. കൂടാതെ ജില്ലകളിൽ പോലീസ് പരിശോധന കർശനമാണ്. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക്