തിരുവനന്തപുരം: ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് അയച്ചുതുടങ്ങി. എട്ട് ടാങ്കറുകള്‍ ആണ് ഇന്ന് രാവിലെ ലോഡിങ് പൂര്‍ത്തിയാക്കി പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള മെഡിക്കല്‍ കോളജുകളിലേക്കാണ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ പുറപ്പെട്ടത്. കൊച്ചി വല്ലാര്‍പാടത്ത് ഇന്നലെ മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ചിരുന്നു.
ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് ആദ്യമായാണ് ഇന്നലെ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിന്‍ എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 118 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
ഓക്‌സിജൻ ക്ഷാമം പരിഹരിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ 13 സംസ്‌ഥാനങ്ങൾക്ക് സഹായം നൽകിയിരുന്നു. 777 ടാങ്കറുകളിലായി 14,294,141 മെട്രിക് ടണ്‍ ഓക്‌സിജനാണ് 13 സംസ്‌ഥാനങ്ങള്‍ക്കായി നല്‍കിയത്. 24 ദിവസം കൊണ്ടാണ് ഒഡീഷ പോലീസിന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഢ് , ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ബീഹാർ, പഞ്ചാബ്, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങള്‍ക്കും ഒഡീഷ ഓക്‌സിജൻ നൽകിയിരുന്നു.
Also Read: റേഷൻകടകൾ എല്ലാ ദിവസവും തുറക്കണം; നിർദ്ദേശവുമായി കേന്ദ്രം