കോട്ടയം: എൻസിപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ലതികാ സുഭാഷിനെതിരെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനമെന്ന് അദ്ദേഹം ആരോപിച്ചു.
“യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ലതികയുടെ ലക്ഷ്യം. യുഡിഎഫിൽ അനൈക്യം ഉണ്ടെന്ന പ്രതീതിയാണ് പരാജയത്തിന് കാരണമായത്. ലതികയുടെ പ്രചാരണം ഏറ്റെടുത്ത് നടത്തിയത് സിപിഎം ആണ്. ഇടതു മുന്നണിയാണ് ലതികക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇതിന്റെ പ്രതിഫലമായാണ് ലതികയെ മുന്നണിയിൽ എടുക്കുന്നത്,”-പ്രിൻസ് പറഞ്ഞു.
പാലായിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയത് സിപിഎം തന്നെ ആണെന്നും പ്രിൻസ് ആരോപിച്ചു. ജോസ് കെ മാണി മന്ത്രിയായാൽ കോട്ടയത്ത് സിപിഎമ്മിന് പ്രാധാന്യം കുറയുമെന്നും ഇത് മുന്നിൽ കണ്ടാണ് ജോസിനെ തോൽപ്പിച്ചതെന്നുമാണ് പ്രിൻസിന്റെ ആരോപണം.
Also Read: എംപിമാരുടെ വികസന ഫണ്ട് ഉടന്‍ അനുവദിക്കണം; അധിര്‍ രഞ്‍ജന്‍ ചൗധരി