മലപ്പുറം: വിൽപ്പനയ്‌ക്കെത്തിച്ച വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ. ആലിപ്പറമ്പ് വില്ലേജ് സ്വദേശി സുരേഷ് ബാബു (32), ചെത്തല്ലൂർ സ്വദേശികളായ ആനക്കുഴി രാഖിൽ(25), വെളുത്തേടത്ത് തൊടി അനുരാഗ് (23), എന്നിവരാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 17 ലിറ്റർ വാറ്റ്ചാരായവും 23 കുപ്പി കർണാടക വിദേശ മദ്യവുമാണ് പിടിച്ചെടുത്തത്.
ലോക്ക്‌ഡൗൺ സമയത്ത് നവമാദ്ധ്യമങ്ങൾ വഴി വാറ്റ്ചാരായ നിർമാണം പഠിക്കുകയും രഹസ്യ കേന്ദ്രത്തിൽ വെച്ച് ചാരായം നിർമിച്ച് ഏജന്റുമാർ മുഖേന വിൽപ്പന നടത്തി വരികയുമായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. ലിറ്ററിന് 1500 രൂപ മുതലാണ് ഇവർ ചാരായത്തിന് വില ഈടാക്കിയിരുന്നത്.
Malabar News: ജില്ലയിൽ കനത്ത മഴ; വ്യാപക കൃഷിനാശം