ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം പാകിസ്‌ഥാനും ബംഗ്ലാദേശിനും പിന്നിൽ ആയതും ജിഡിപിയിലെ ഇടിവുമെല്ലാം പരാമർശിച്ചു കൊണ്ടുള്ള ട്വീറ്റിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമർശനം.
രാജ്യത്തിന്റെ ജിഡിപി നിരക്ക് അതിവേഗം കുറയുന്നു; പ്രതിശീർഷ ജിഡിപി ബംഗ്ലാദേശിനേക്കാൾ താഴെയാണ്; സയന്റിഫിക് ടെമ്പർ സൂചികയിൽ ഏറ്റവും താഴെ; മാദ്ധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഏറ്റവും താഴെ; ജുഡീഷ്യറി, ഡെമോക്രാറ്റിക് സ്‌ഥാപനങ്ങളുടെ സൂചികയും കുത്തനെ ഇടിഞ്ഞുവെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
+Fastest falling GDP(-24%)taking per capita GDP below Bangladesh;
Lowest in Scientific temper index;
Almost Lowest in press freedom index;
Almost Lowest in Rule of law index;
Sharply falling in Indep of Judiciary & democratic institutions index;
Lowest in civil discourse index! https://t.co/SCbdXxjMgC— Prashant Bhushan (@pbhushan1) October 18, 2020
ജനാധിപത്യ ഭരണത്തെ ഈ അവസ്‌ഥയിൽ എത്തിച്ചവരിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാനുള്ള സമയം ആയിരിക്കുന്നു. ഈ ദേശീയ മുന്നേറ്റത്തിൽ രാജ്യത്തെ യുവാക്കൾക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
Time for us to reclaim the Republic from those who have brought it to this pass. The Youth will play a major role in this National movement https://t.co/4aeJUg3Cmr
— Prashant Bhushan (@pbhushan1) October 18, 2020
രാജ്യം അതിഭീകരമായ പട്ടിണിയിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് കഴിഞ്ഞദിവസം ഗ്ലോബൽ ഹംഗർ ഇൻഡക്‌സ് (ആഗോള വിശപ്പ് സൂചിക) പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നത്. 107 രാജ്യങ്ങളുടെ പട്ടികയിൽ 94-ാം സ്‌ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്‌ഥാനും നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. 2014ൽ 55 ആയിരുന്നു സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം.
Related News: ഇന്ത്യയുടെ വിശപ്പ് മാറുന്നില്ല; ആഗോള വിശപ്പ് സൂചികയില്‍ 94-ാം സ്‌ഥാനം