ന്യൂഡെല്‍ഹി: വെള്ളിയാഴ്‌ച്ച പുറത്തുവിട്ട ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്‌ഥാനം 94. പട്ടികയില്‍ ആകെയുള്ളത് 107 രാഷ്‍ട്രങ്ങളാണ്. 2019ല്‍ 117 രാഷ്‍ട്രങ്ങളില്‍ 102 ആയിരുന്നു രാജ്യത്തിന്റെ സ്‌ഥാനം. കണ്‍സേണ്‍ വേള്‍ഡ് വൈഡും വെല്‍ത്ത് ഹംഗര്‍ഹില്‍ഫും ചേര്‍ന്നാണ് പ്രതിവര്‍ഷം ആഗോള വിശപ്പ് സൂചിക പുറത്തു വിടുന്നത്.
പോഷകാഹാര കുറവ്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ച മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നിവയുടെ അടിസ്‌ഥാനത്തിലാണ് സൂചിക. ഇന്ത്യയെ ഗുരുതരമായ (സീരിയസ്) പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമ്പത് പോയിന്റില്‍ 27.2 ആണ് ഇന്ത്യയുടെ പോയിന്റ്. സ്‌കോര്‍ 9.9ന് താഴെ ആയാല്‍ താഴ്ന്ന തലത്തിലാണ് സൂചികയുണ്ടാകുക.
Also Read: ദലിതർക്ക് നേരെയുള്ള അക്രമങ്ങളെ ചെറുക്കുന്നത് രാജ്യദ്രോഹ കുറ്റമായി മാറി; യെച്ചൂരി
നേപ്പാള്‍, പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, ഇന്തൊനേഷ്യ രാഷ്‍ട്രങ്ങള്‍ക്കും പിറകിലാണ് നിലവില്‍ ഇന്ത്യയുടെ സ്‌ഥാനം. 107 രാഷ്‍ട്രങ്ങളില്‍ റുവാണ്ട, അഫ്ഗാനിസ്‌ഥാന്‍, ലൈബീരിയ, ഛാഡ് തുടങ്ങി 13 രാഷ്‍ട്രങ്ങളിലാണ് ഇന്ത്യയേക്കാള്‍ മോശം അവസ്‌ഥയുള്ളത്. 2014ല്‍ 55 ആയിരുന്നു സൂചികയില്‍ ഇന്ത്യയുടെ സ്‌ഥാനം.