ബെംഗളൂരു: ദേശീയ പതാകയായ ത്രിവര്‍ണ പതാകയ്‌ക്ക് പകരം കാവി പതാക സ്‌ഥാപിക്കണമെന്ന വിവാദ പ്രസ്‌താവനയുമായി ആര്‍എസ്എസ് നേതാവ്. കര്‍ണാടകയിലെ പ്രമുഖ ആർഎസ്എസ് നേതാവായ കല്ലഡ്‌കെ പ്രഭാകര്‍ ഭട്ടാണ് വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. മംഗളൂരുവില്‍ വെച്ച് നടന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ വെച്ചായിരുന്നു ഭട്ടിന്റെ വിവാദ പരാമർശം.
ത്രിവര്‍ണ പതാകയ്‌ക്ക് പകരം കാവി പതാക സ്‌ഥാപിക്കണമെന്നും ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നും ആയിരുന്നു ഇയാളുടെ പ്രസ്‌താവന. ഇതിനായി ഹിന്ദുക്കളും ഹിന്ദു സംഘടനകളും ഒന്നിച്ചു നില്‍ക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌താല്‍ ഭൂരിഭാഗം പേരും പിന്തുണക്കുമെന്നും ഇയാള്‍ പറഞ്ഞു.
#Saffronflag can replace #Tricolor flag as national flag someday.#Karnataka #RSS leader Kalladka Prabhakar Bhat.
We will & should respect tricolor flag until in future it is replaced. It was Britisher’s & green flag before. If #Hindu samaj comes together,it can,it should happen. pic.twitter.com/1vNmh1Hxxk— Imran Khan (@KeypadGuerilla) March 20, 2022
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തകര്‍ ആരവം മുഴക്കുന്നതും ഭാരത് മാതാ കീ ജയ് വിളിക്കുന്നതും വീഡിയോയിലുണ്ട്. ചെങ്കോട്ടയില്‍ ദേശീയ പതാകയ്‌ക്ക് പകരം കാവിക്കൊടി ഉയര്‍ത്തണമെന്ന് ബിജെപി മന്ത്രിയായ കെഎസ് ഈശ്വരപ്പയും ആവശ്യപ്പെട്ടിരുന്നു. ത്രിവര്‍ണ പതാകയ്‌ക്ക് പകരം കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാവുമെന്നാണ് ഈശ്വരപ്പ പറഞ്ഞത്.
Read Also: വിപണിയിൽ ഇടർച്ച; സെൻസെക്‌സ് 571 പോയിന്റ് നഷ്‌ടത്തിൽ