ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധം പുരോഗമിക്കവേ രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് തിങ്കളാഴ്‌ച ഓഹരി വിപണി നഷ്‌ടത്തിൽ ക്‌ളോസ് ചെയ്‌തു. സെന്‍സെക്‌സില്‍ 160 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്‌ടത്തിലായി. ഒടുവില്‍ 571 പോയന്റ് താഴ്ന്ന് 57,292 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 169 പോയന്റ് താഴ്ന്ന് 17,096ലുമെത്തി.
പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെന്റ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ്‌ലേ, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ ആൻഡ് ഡി തുടങ്ങിയ ഓഹരികളാണ് നഷ്‌ടത്തിലായത്.
കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ടാറ്റ സ്‌റ്റീല്‍, എന്‍ടിപിസി തുടങ്ങിയ എനര്‍ജി ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ള, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
Read Also: ഭൂമി ഏറ്റെടുക്കലല്ല ഇപ്പോൾ നടക്കുന്നത്, കല്ലിടൽ തുടരും; കെ-റെയിൽ എംഡി