മുംബൈ: കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് പങ്കുവെച്ച ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡെൽഹി കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ച പരിസ്‌ഥിതി പ്രവർത്തകൻ ശന്തനു മുലുകിന് ഇടക്കാല ജാമ്യം. മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ശന്തനുവിന് ജാമ്യം അനുവദിച്ചത്.
അറസ്‌റ്റിൽ നിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മലയാളി അഭിഭാഷക നികിത ജേക്കബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മഹാരാഷ്‌ട്ര ഹൈക്കോടതി ബുധനാഴ്‌ച വിധി പറയും.
കേസിലെ മറ്റൊരു പ്രതിയായ ദിഷാ രവിയെ ഡെൽഹി പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരിസ്‌ഥിതി പ്രവർത്തകയായ ദിഷാ രവിയെ 5 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടിട്ടുണ്ട്. അതേസമയം, ദിഷാ രവിക്ക് ദിവസവും 30 മിനുട്ട് നേരം അഭിഭാഷകരെ കാണാനും 15 മിനുട്ട് കുടുംബാംഗങ്ങളെ കാണുന്നതിനും ഡെൽഹി പട്യാല കോടതി അനുമതി നൽകി.
Read also: ദിഷാ രവിയുടെ അറസ്‌റ്റ്; വിശദീകരണം ആവശ്യപ്പെട്ട് ഡെൽഹി വനിതാ കമ്മീഷൻ