തിരുവനന്തപുരം: കൺസഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ എഐഎസ്എഫ്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും, നിരുപാധികം മാപ്പ് പറയണമെന്നുമാണ് എഐഎസ്എഫിന്റെ പ്രതികരണം.
ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് വിദ്യാർഥികളുടെ കൺസഷനുമായി ബന്ധപ്പെട്ട വിവാദ പരാമർശം മന്ത്രി നടത്തിയത്.
വിഷയത്തിൽ ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്, എല്ലാവരേയും തൃപ്‌തിപ്പെടുത്തി കൊണ്ടുള്ള തീരുമാനം വരുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. സംസ്‌ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്‌തിയിലായിരുന്നു.
ഈ മാസം 31നുള്ളിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ അനിശ്‌ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നു. ഇതോടെയാണ് നിരക്ക് വർധനയെന്ന ആവശ്യത്തോട് സർക്കാർ അനുകൂലമായി പ്രതികരിക്കുന്നത്.
Read Also: അടുത്ത ലക്ഷ്യം രാജസ്‌ഥാൻ; പടയൊരുക്കം തുടങ്ങി കെജ്‌രിവാൾ