കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ക്രൈം ബ്രാഞ്ചിന് കത്തയച്ചു. മരംമുറിക്കല്‍ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേസില്‍ തിങ്കളാഴ്‌ച ഹാജരാകുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ രഞ്‌ജിത്ത് കുമാര്‍ അറിയിച്ചു.
ജൂണ്‍ 10നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷണം തുടങ്ങിയത്. ഇഡിയുടെ കോഴിക്കോട് യൂണിറ്റാണ് അന്വേഷിക്കുന്നത്. കേസില്‍ ആന്റോ അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍ എന്നിവരുടെ ജാമ്യഹരജി പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചിരുന്നു.
2020 നവംബര്‍, ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയില്‍ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി പ്രതികള്‍ കസ്‌റ്റഡിയില്‍ കഴിയുകയാണ്.
Also Read: അഫ്‌ഗാനിലെ താലിബാൻ ഭരണം ഇന്ത്യയ്‌ക്ക് വെല്ലുവിളി; രാജ്‌നാഥ് സിംഗ്